SignIn
Kerala Kaumudi Online
Saturday, 27 July 2024 9.10 AM IST

മുപ്പതുകാരിയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് പുരുഷ ഡോക്‌ടർ; അവകാശമുണ്ടെന്ന് വിശദീകരണം

pregnant-woman

ഗാന്ധിനഗർ: ഗ‌ർഭിണിക്ക് ചികിത്സ നിഷേധിച്ച് ഗുജറാത്തിലെ പുരുഷ ഡോക്‌ടർ. 30കാരിക്ക് ചികിത്സ നിഷേധിച്ചതായി വഡോദരയിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റ് തന്നെ സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. രോഗിക്ക് ഡോക്‌ടറെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളതുപോലെ ചികിത്സ നൽകാതിരിക്കാനുള്ള അവകാശം ഡോക്‌ടർക്കുമുണ്ടെന്ന് ഗുജറാത്ത് സ്വദേശിയായ ഡോക്‌ടർ രാജേഷ് പരീഖ് പറയുന്നു.

'അത്യാസന്ന സമയങ്ങളിൽ ഒഴികെ, രോഗിക്ക് ഡോക്‌ടറെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളതുപോലെ ചികിത്സ നിഷേധിക്കാനുള്ള അവകാശം ‌ഡോക്‌ടർക്കുമുണ്ട്. 30കാരിയായ ഒരു ഗർഭിണിയെ ചികിത്സിക്കാനാകില്ലെന്ന് ഞാൻ പറഞ്ഞു. മെഡിക്കൽ നിർദേശങ്ങൾ അവഗണിച്ചതിനാലാണ് അത്തരത്തിൽ പ്രവർത്തിക്കേണ്ടതായി വന്നത്.

എൻ ടി സ്‌കാനും ക്രോമസോമൽ വ്യതിയാനങ്ങൾ കണ്ടെത്താനുള്ള ഡബിൾ മാർക്കർ ടെസ്റ്റും അവർ അവഗണിച്ചു. ആരോഗ്യപ്രവർത്തകർ അല്ലാത്തവരുടെ ഉപദേശം കൈകൊണ്ടാണ് അവർ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകാതിരുന്നത്. അവരെ ഉപദേശിച്ച് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മറ്റൊരു ഡോക്‌ടറുടെ ചികിത്സ തേടാൻ ഞാൻ അവരോട് പറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിലും പ്രത്യേകിച്ച് ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും, ചികിത്സ നിർദ്ദേശിക്കാൻ രോഗിയെ ഒരിക്കലും അനുവദിക്കരുത്. കോടതിയിൽ അനന്തരഫലങ്ങൾ നേരിടുന്നത് നിങ്ങളായിരിക്കും, അവരല്ല,'- ഡോ. രാജേഷ് എക്‌സിൽ കുറിച്ചു.

ഡോക്‌ടറുടെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അതേസമയം, ഇത്തരം ടെസ്റ്റുകൾ വളരെ ചിലവേറിയതിനാലും ഡോക്‌ടർമാർ കമ്മിഷൻ വാങ്ങിയാണ് ഇവ പരിശോധിക്കാൻ നിർദേശിക്കുന്നതെന്ന് വ്യാപകമായ സംസാരമുണ്ടെന്നും അതിനാലാണ് ഗർഭിണിയായ രോഗി പരിശോധനകൾക്ക് വിധേയയാകാൻ കൂട്ടാക്കാത്തതെന്നും ചിലർ കമന്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GUJARAT, PREGNANT WOMAN, DOCTOR, REFUSED TREATMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.