കണ്ണൂർ: ഗവർണക്കർക്ക് മാനസിക വിഭ്രാന്തിയാണെന്ന് സി. പി. എം കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി. എഫ് കൺവീനറുമായ ഇ.പി ജയരാജൻ. മാനസിക അസ്വസ്ഥതയുളളവർ തുടരുന്നത് ജനങ്ങൾ പരിഹാസത്തോടെ കാണും. ഗവർണർ സ്വയം രാജിവെച്ചു പോകുന്നതാണ് നല്ലത്.
ആ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ആർ.എസ്.എസ് പ്രചാരകന്റെ ദൗത്യമാണ് .പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യഭ്യാസത്തിനനുസരിച്ചുള്ള പാകതയോ ഒരു ഭരണ തന്ത്രജ്ഞൻ എന്ന നിലയിലുള്ള ഉത്തരവാദിത്വബോധമോ ഒന്നും നിർവഹിക്കാതെ അദ്ദേഹം എന്തൊക്കെയോ വിളിച്ചുപറയുന്നതായിട്ടാണ് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നു മനസിലാക്കാൻ കഴിഞ്ഞത്.
പറയാൻ പുതുതായി ഒന്നും തന്നെയില്ല.തൊണ്ണൂറുവയസുകാരനായ ലോകപ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെയാണ് തെരുവ് ഗുണ്ടയെന്ന് വിശേഷിപ്പിച്ചത്. സാംസ്‌ക്കാരിക കേരളത്തിന് ഒട്ടും യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാനെന്ന ഗവർണർ.കെ. കെ.രാഗേഷിനോടുള്ള വിരോധംകൊണ്ടാണ് ഭാര്യയുടെ നിയമനത്തിനെതിരെ തിരിഞ്ഞതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി കത്തു നൽകിയത് ദൗത്യ നിർവഹണത്തിന്റെ ഭാഗമായാണ്. ചരിത്ര കോൺഗ്രസ് അലങ്കോലമായത് ഗവർണറുടെ പ്രസംഗം കാരണമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |