കൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്നതിന്
അനുമതി നൽകാൻ കണ്ണൂർ സർവകലാശാലാ വി.സി സ്വീകരിച്ച നടപടികൾ പ്രഥമദൃഷ്ട്യാ സംശയകരമാണെന്ന് ഹൈക്കോടതി. സ്വാശ്രയ കോളേജ് തുടങ്ങാൻ വേണ്ടത്ര സ്ഥലമില്ലാതിരുന്നിട്ടും അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
കോളേജ് തുടങ്ങാൻ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് അഞ്ചേക്കർ ഭൂമി വേണം. ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അപേക്ഷയിൽ ഭൂമി
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഉന്നത പദവിയിലുള്ള വി.സിയെ ഒഴിവാക്കി സർവകലാശാലയോടാണ് വിശദീകരണം തേടിയത്. എന്നാലിപ്പോൾ കോളേജിന് അനുമതി നൽകാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വി.സിയും രജിസ്ട്രാറും സത്യവാങ്മൂലം നൽകണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. ടി.കെ. സി കോളേജ് അധികൃതർക്ക് രജിസ്ട്രാർ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനും മാർച്ച് 26 നും നൽകിയ കത്തുകൾ, ഇവർ നൽകിയ മറുപടിക്കത്ത്, വി.സി അംഗീകാരം നൽകിയ ഉത്തരവ്, ഇൻസ്പെക്ഷൻ ടീം നൽകിയ റിപ്പോർട്ട്, സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് തുടങ്ങിയവ ഹാജരാക്കാനും ഉത്തരവിൽ പറയുന്നു. ഹർജി 28 നു വീണ്ടും പരിഗണിക്കും.
കണ്ണൂർ വി.സി പുനർനിയമനം:
മുഖ്യമന്ത്രിക്കെതിരെ
വിജിലൻസ് കോടതിയിൽ ഹർജി
# 29ന് സർക്കാരിന്റെ വാദം കേൾക്കും
# കേസിന് അനുമതി നൽകേണ്ടത് ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ്ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണറോട് ശുപാർശ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന്
ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, 29ന് സർക്കാരിന്റെ വാദം കേൾക്കും.
കണ്ണൂർ തന്റെ ജില്ലയാണെന്നും, ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിക്കണമെന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി തന്നോട് ശുപാർശ ചെയ്തതായി ഗവർണർ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയാണ് ഹർജി. മുഖ്യമന്ത്രിക്കെതിരേ വിജിലൻസ് കോടതിയിൽ ഹർജിയെത്തുമെന്ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വി.സിയാക്കാൻ ഗവർണറോട് ശുപാർശ ചെയ്ത മുഖ്യമന്ത്രിയെ ,അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാനുള്ള അനുമതിക്കായി ഗവർണറെ സമീപിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഗവർണറുടെ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളും ഗവർണർ പുറത്തുവിട്ട കത്തിടപാടിന്റെ രേഖകളും ഹാജരാക്കി. ഹർജിക്കാരന് വേണ്ടി ദീപക് ജെ.എം ഹാജരായി. മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവർണറാണ് കേസെടുക്കാൻ അനുമതി നൽകേണ്ടത്.
തെളിവായി മുഖ്യമന്ത്രി
അയച്ച രണ്ട് കത്തുകൾ
2021ഡിസംബർ 8
''കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനം പൂർണമായും യു.ജി.സി ചട്ടങ്ങൾ പാലിച്ചാണ്. ഇക്കാര്യത്തിൽ ഗവർണർക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ""
2021ഡിസംബർ 16
'' കണ്ണൂർ വി.സി. പുനർനിയമനത്തിൽ ഗവർണറുടെ പരാമർശങ്ങൾ മാദ്ധ്യമ വാർത്തയായതിൽ ഖേദമുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്, അദ്ദേഹം സർവകലാശാലയുടെ സിൻഡിക്കേറ്റിലെ എക്സ് ഒഫിഷ്യോ അംഗമായതിനാലാണ്. വി.സി പുനർനിയമനത്തിന് നിയമോപദേശം എത്തിച്ചത് നിയമവിരുദ്ധമായി കാണാനാവില്ല.""
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |