തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി 4,700 കോടി രൂപയിൽ നിന്ന് 10,000 കോടിയിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കെ.എഫ്.സി ഒാഫീസേഴ്സ് അസോസിയേഷന്റെയും എംപ്ളോയീസ് അസോസിയേഷന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വായ്പനൽകി ഇതരധനകാര്യസ്ഥാപനങ്ങൾ ലാഭം കൊയ്യുമ്പോൾ ചെറിയ വായ്പകൾ കിട്ടാനുള്ള സാദ്ധ്യതയില്ലാതാകും. ഇൗ സാഹചര്യത്തിലാണ് മനുഷ്യമുഖമുള്ള കെ.എഫ്.സിയുടെ പ്രസക്തിയേറുന്നത്. പുതിയ വ്യവസായ ആശയങ്ങളുമായി വരുന്നവർക്ക് കെ.എഫ്.സി വഴി സഹായമെത്തിക്കുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജനറൽസെക്രട്ടറി എം.എ. അജിത്കുമാർ, സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: കെ.എഫ്.സി.യിലെ ഒാഫീസേഴ്സ് അസോസിയേഷന്റെയും എംപ്ളോയീസ് അസോസിയേഷന്റെയും സംയുക്ത സമ്മേളനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |