തിരുവനന്തപുരം: കെ-ഫോൺ സൗജന്യ ഇന്റർനെറ്റ് പദ്ധതി പ്രകാരം അടുത്തമാസം സംസ്ഥാനത്തെ 9,965 സർക്കാർ ഒാഫീസുകളിൽ കണക്ഷൻ നൽകിയേക്കും. എന്നാൽ, വീടുകളിൽ നൽകുന്നത് വൈകും. ആദ്യഘട്ടത്തിൽ 14,000 വീടുകളും 30,000 സർക്കാർ ഒാഫീസുകളുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ കാലതാമസമെടുക്കുന്നതാണ് വീടുകളിൽ എത്തിക്കാൻ വൈകുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് ഇതിനായുള്ള ഗുണഭോക്തൃപട്ടിക നൽകേണ്ടത്. ഇതുകിട്ടിയാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാനാവൂ. ഇത്രയധികം വീടുകളിലേക്ക് ഒരു വർഷത്തേക്ക് ഇന്റർനെറ്റ് നൽകണമെങ്കിൽ 2.08 കോടി രൂപവേണം. ഇതും ഇതുവരെ അനുവദിച്ചിട്ടില്ല.
ബി.എസ്.എൻ.എൽ നൽകുന്ന ബാൻഡ് വിഡ്ത് ഉപയോഗിച്ചുള്ള ആദ്യത്തെ വിതരണമാണ് സർക്കാർ ഓഫീസുകളിൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |