കോട്ടയം:സിൽവൈർലൈനിന്റെ പേരിൽ ഇനിയും മഞ്ഞക്കല്ലുമായി വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മാടപ്പള്ളിയിൽ പൊലീസ് മർദ്ദനമേറ്റവരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. അലൈൻമെന്റ് പൂർത്തിയാകാത്തതിനാൽ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. പദ്ധതി പാരിസ്ഥിതിക പ്രശ്നവും വികസനത്തെ തകർക്കലും മാത്രമേ ഉണ്ടാക്കൂ.
എല്ലായിടത്തും ജനങ്ങൾ എതിരാണ്. മാടപ്പള്ളിയിലെത്തിയ പൊലീസുകാർക്ക് നെയിംബാഡ്ജ് ഇല്ലായിരുന്നു. കോടിയേരിയുടെ പേരക്കുട്ടിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തിയവർ മർദ്ദനമേറ്റ ജിജിയുടെ മകൾക്ക് വേണ്ടി മിണ്ടുന്നില്ല. ജനങ്ങൾക്ക് നിയമപരമായി പോരാടാൻ ബി.ജെ.പി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |