തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പൊതുജന ചർച്ചയ്ക്കു ശേഷമുള്ള പുരോഗതി വിലയിരുത്താനായി കരിക്കുലം കമ്മിറ്റിയോഗം 17ന് ചേരും. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കു ശേഷം 26വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചാകുറിപ്പുകൾ (പൊസഷൻ പേപ്പറുകൾ) തയാറായതിനു പിന്നാലെയാണ് യോഗം ചേരുന്നത്. പൊസഷൻ പേപ്പറുകളെ ആധാരമാക്കി പാഠ്യപദ്ധതിയുടെ ചട്ടക്കൂട് രൂപീകരണമാണ് (കരിക്കുലം ഫ്രെയിം വർക്ക്) അടുത്ത തലം. സ്കൂൾ,പി.ടി.എ തലത്തിലും പൊതുഇടത്തിലുമായി നടന്ന പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ നിരവധിപേർ പങ്കാളികളായിരുന്നു.വിദ്യാഭ്യാസത്തിന്റെ ദർശനം, ശൈശവകാല പരിചരണവും വികാസവും, പാഠ്യപദ്ധതിയും ബോധനശാസ്ത്രവും, ഇന്ത്യയെക്കുറിച്ചുള്ള അറിവ്,ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസം,അദ്ധ്യാപക,രക്ഷാകർതൃ വിദ്യാഭ്യാസം എന്നീവിഷയങ്ങളുടെ 26മേഖലകളാണ് പൊസഷൻ പേപ്പറിലുള്ളത്.
ലിംഗസമത്വമുൾപ്പെടെയുള്ള വിവാദ വിഷയങ്ങളിന്മേൽ പൊതുജനാഭിപ്രായവും കണക്കിലെടുത്താണ് അന്തിമതീരുമാനമെന്ന സർക്കാർ നിലപാട് 1നുള്ള യോഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ബി.ആർ.സി നടത്തിയ ത്രിദിന ക്യാമ്പിൽ ഒരു ദിവസത്തെ മുഴുവൻ ചർച്ച മൂന്നാം ലിംഗക്കാരെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചായിരുന്നു.സമത്വം,പൗരബോധം,പരിഗണന എന്നിവയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവുണ്ടാകും വിധത്തിലാവണം പരിഷ്കരണമെന്ന അഭിപ്രായം പൊതുചർച്ചകളിൽ സജീവമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |