SignIn
Kerala Kaumudi Online
Saturday, 27 April 2024 7.06 PM IST

ഇടത് ഭരണത്തിനെതിരെ കോൺഗ്രസ് മേയ് നാലിന് സെക്രട്ടേറിയറ്റ് വളയും

k

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി മേയ് നാലിന് സെക്രട്ടേറിയറ്റ് വളയൽ സമരം സംഘടിപ്പിക്കാൻ രണ്ട് ദിവസമായി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. 'ഭരണ തകർച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാൻ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന സമരം രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെയാണ്.

വിലക്കയറ്റം, മയക്കുമരുന്ന് മാഫിയ, സർക്കാരിന്റെ കർഷക ദ്രോഹം, സ്വജനപക്ഷപാതം, പിൻവാതിൽ നിയമനങ്ങൾ, ക്രമസമാധാന തകർച്ച, സെൽ ഭരണം എന്നിവയ്ക്കെതിരാത ജനരോഷം പ്രതിഷേധത്തിൽ പ്രതിഫലിക്കും.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എം.എൽ.എ ചെയർമാനും, ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ കൺവീനറും, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, കെ.പി.സി.സി ഭാരവാഹികളായ കെ.ജയന്ത്, ജി.സുബോധൻ, ആര്യാടൻ ഷൗക്കത്ത്, അബ്ദുൾ മുത്തലിബ്, കെ.പി. ശ്രീകുമാർ, ആലിപ്പറ്റ ജമീല, പി.എം നിയാസ്, മാത്യുകുഴൽ നാടൻ എംഎൽഎ എന്നിവർ അംഗങ്ങളുമായി സംസ്ഥാന പ്രക്ഷോഭ കമ്മിറ്റിക്ക് രൂപം നൽകി. മേഖലാ കമ്മിറ്റികളുടെ കോ ഓർഡിനേറ്റർമാരായി കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ( പി.എം നിയാസ്), മലപ്പുറം, പാലക്കാട്, തൃശൂർ (ആര്യാടൻ ഷൗക്കത്ത്), എറണാകുളം, കോട്ടയം, ഇടുക്കി ( അബ്ദുൾ മുത്തലിബ്), ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം( കെ.പി. ശ്രീകുമാർ) .

ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി ജനുവരി 26 മുതൽ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടി സംസ്ഥാനത്ത് മാർച്ച് 20 വരെ നടത്തും. യാത്ര' കാശ്മീരിൽ സമാപിക്കുന്ന ജനുവരി 30 ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' സംഘടിപ്പിക്കും. ബൂത്ത് തല ഭവന സന്ദർശനം ഫെബ്രുവരി ഒന്നു മുതൽ 20 വരെ നടക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ മണ്ഡലം കമ്മിറ്റികളടേയും നേതൃത്വത്തിൽ പദയാത്രകൾ നടത്തും .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.