കൊച്ചി: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽനിന്ന് ചത്തമാടുകളെയടക്കം ഇറച്ചിക്കുവേണ്ടി കേരളത്തിലേക്ക് കൊണ്ടുവരുന്നെന്ന മാദ്ധ്യമവാർത്തകളിൽ അന്വേഷിച്ച് റിപ്പോർട്ടുനൽകാൻ ഹൈക്കോടതി കേരള ലീഗൽ സർവീസ് അതോറിറ്റിയോട് (കെൽസ) ആവശ്യപ്പെട്ടു. ഡിണ്ടിഗലിലെ അറവുശാലകളിൽ വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മാട്ടിറച്ചി മതിയായ ശീതീകരണ സംവിധാനങ്ങളില്ലാതെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കളമശേരിയിൽ വൻതോതിൽ ചീഞ്ഞഇറച്ചി പിടികൂടിയത്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെൽസ മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദിനാണ് നിർദ്ദേശം നൽകിയത്. കളമശേരിയിൽനിന്ന് ചീഞ്ഞ ഇറച്ചി പിടികൂടിയ സംഭവത്തിലും റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |