തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേർക്കുണ്ടായ എസ്.എഫ്.ഐ അതിക്രമത്തിന്റെ പേരിൽ സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകും.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വൻ വിജയവും സർക്കാരിനെ കടന്നാക്രമിക്കാൻ യു.ഡി.എഫിന് ഊർജ്ജംപകരും. മറുപക്ഷത്ത് പ്രതിരോധം തീർക്കാൻ ഭരണപക്ഷവും ശ്രമിക്കും. സ്വപ്നയുടെ ആരോപണം മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയെന്ന വാദം ശക്തമായി ഉയർത്തും. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധവും ആയുധമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |