തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടനയുണ്ടാക്കുന്ന പ്രശ്നങ്ങളിൽ ആശങ്കയുണ്ടെന്നും അത് നിയന്ത്രിക്കണമെന്നും കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി.
കേരളത്തിലെ തൊഴിലാളി സംഘടനാ ഗുണ്ടായിസം നിക്ഷേപകരെ ഭയപ്പെടുത്തുകയാണ്. രണ്ടുദിവസത്തെ ദേശീയ പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. ടൂറിസം മേഖലയിൽ മാത്രം 400കോടി രൂപയുടെ നഷ്ടമാണുണ്ടായത്. നിർമ്മാണമേഖല സ്തംഭിച്ചതുമൂലം 1500 കോടിയും ചില്ലറ വില്പന മേഖലയിലെ നഷ്ടം 2000 കോടിയുമാണ്. മൊത്തം 4400കോടി രൂപയാണ് രണ്ടുദിവസത്തെ ഉത്പാദനനഷ്ടം. കെ.എസ്.ഇ.ബി.യിലെ പുതിയ സംഭവവികാസങ്ങൾ ഇത്തരം രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും നിയന്ത്രിക്കാൻ അധികൃതർ ഇടപെടണമെന്നും വ്യവസായികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |