കൊച്ചി: മകളുടെ ബസ് കൺസെഷൻ പുതുക്കാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പിതാവ് പ്രേമനനെ മനസിലാക്കിക്കൊടുക്കാൻ ജീവനക്കാർ നടത്തിയ ശ്രമമാണ് കാട്ടാക്കട ഡിപ്പോയിൽ സംഘർഷത്തിൽ കലാശിച്ചതെന്നും സംഭവം പൊതുജനമദ്ധ്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും വ്യക്തമാക്കി സി.എം.ഡി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
സംഭവ സമയം ഡിപ്പോയിലെത്തിയ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് പ്രേമനന്റെ പരാമർശങ്ങളിൽ പ്രതികരിച്ചത് വാക്കുതർക്കത്തിലും മർദ്ദനത്തിലും അവസാനിച്ചു. സംഭവത്തെത്തുടർന്ന് പ്രതിഷേധവുമായെത്തിയ ഒരുകൂട്ടമാളുകൾ ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിന് കേടുപാടുകൾ വരുത്തിയെന്നും കാട്ടാക്കട പൊലീസ് കേസെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം മാദ്ധ്യമങ്ങളിൽ നിന്നറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശത്തെത്തുടർന്നാണ് എം.ഡി അടിയന്തര റിപ്പോർട്ട് സമർപ്പിച്ചത്. പിതാവിനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ച നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |