കൊച്ചി: ഫലവർഗങ്ങളിൽ നിന്ന് മദ്യം നിർമ്മിച്ച് വരും തലമുറയെ ലഹരിയിലാഴ്‌ത്തി വരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെ.സി.ബി.സി) മദ്യ വിരുദ്ധ സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചിന്താശക്തിയില്ലാത്ത തലമുറയെ സൃഷ്ടിക്കാനേ ഉപകരിക്കൂ. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ പൊതുയോഗവും കുടുംബസംഗമവും എറണാകുളം സോഷ്യൽ സർവീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് സെബാസ്റ്റ്യൻ വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |