തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാതെ ജീവനൊടുക്കിയതായി പറയുന്ന ഭിന്നശേഷിക്കാരനായ കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് നേരത്തേ മൂന്നു തവണ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് . മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഒന്നര ഏക്കർ ഭൂമി ജോസഫിനുണ്ട്. വീട്ടിലേക്കുള്ള വഴി ചക്കിട്ടപ്പാറ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു കോൺക്രീറ്റ് ചെയ്തു നൽകി. കളക്ടറേറ്റിലും വനംവകുപ്പ് ഓഫീസിലും അടക്കം മൂന്നു തവണ ജോസഫ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
ജോസഫിന്റെ ആത്മഹത്യയെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വളച്ചൊടിക്കാൻ മന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൃഷി പോലും ചെയ്യാൻ കഴിയാത്ത പട്ടയ ഭൂമിയാണ് ഇദ്ദേഹത്തിനുള്ളത്. ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയിൽ എഴുതിവച്ചിട്ടും പെൻഷൻ മുടങ്ങിയതല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറയുന്നത് ? അഞ്ച് മാസം പെൻഷൻ നൽകാത്തതിൽല്‍ ഒരു കുഴപ്പവും ഇല്ലെന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ മരുന്ന് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് പാവങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |