തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ മാലിന്യസംസ്‌കരണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണമെന്ന് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിർദ്ദേശം.
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്നലെ വിളിച്ച യോഗത്തിന്റെ തുടർച്ചയായി ആസൂത്രണ സമിതികളുടെ സംയുക്ത യോഗത്തിലാണ് നിർദ്ദേശം.
ജില്ലാ കളക്ടർമാർ പ്രത്യേകശ്രദ്ധ നൽകണം. ജില്ലാ പ്ലാനിംഗ് ഓഫീസർ യോഗം വിളിച്ച് മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനം സ്വീകരിക്കുന്ന പദ്ധതി വിശകലനം ചെയ്യണം. സാധ്യമായ എല്ലാ ധന സ്രോതസ്സുകളും പ്രയോജനപ്പെടുത്തണം. നിലവിലെ ഗ്യാപ്പുകൾ ആസൂത്രണ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ തദ്ദേശ ജോയിന്റ് ഡയറക്ടർമാരെയും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡനേറ്റർമാരെയും ചുമതലപ്പെടുത്തി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |