ആലുവ: പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അവഹേളനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയാ പർവീൻ ആത്മഹത്യ ചെയ്ത കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്.പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സംഭവത്തെതുടർന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എൽ.സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ്.
ഭർത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ പ്രതികളുടെ മുന്നിൽ വച്ച് തന്നെ ഇൻസ്പെക്ടർ അവഹേളിച്ചതായി എഴുതി വച്ചാണ് മോഫിയ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |