തിരുവനന്തപുരം: മുസ്ലിംലീഗിനെ പ്രകീർത്തിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തിൽ സി.പി.ഐ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, ലീഗിന്റെ സമീപകാല ഇടപെടലുകളെ പുകഴ്ത്തി ഗോവിന്ദൻ വീണ്ടും .
അതേ സമയം, മുസ്ലിംലീഗിന്റെ നിലപാടുകൾക്കാണ് തുണയെന്നും, അതിനെ മുന്നണിയിലെ പ്രവേശനവുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം മുസ്ലിംലീഗും ആർ.എസ്.പിയും നിന്നത് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐയുടെ വിമർശനം കാര്യമറിയാതെയാണെന്ന വിലയിരുത്തലിലാണ് സി.പി.എം. എൽഡിഎഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്നതിനും, ഗവർണറുടെ സമീപനത്തിനുമെതിരെ മുസ്ലിംലീഗ് പരസ്യമായി രംഗത്തുവന്നു. ആർ.എസ്.പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാരിനൊപ്പം നിന്നു. ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്നു മാറ്റുന്ന ബില്ലിനെ നിയമസഭയിൽ യുഡിഎഫിനും പിന്തുണയ്‌ക്കേണ്ടി വന്നു.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും ,സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡകൾക്കെതിരെയുമുള്ള പോരാട്ടത്തിൽ അണി ചേരുന്നവരെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി.എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ്, വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. എൽ.ഡി.എഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നതിന്റെ സൂചനയാണിതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |