ആദിവാസി ജീവിതം പരിഷ്‌കൃതർക്ക് കൗതുക കാഴ്ചയായത് അവരുടെ ജീവിതം പറയാൻ, അതിന്റെ ചൂരറിയുന്നവർ ഇല്ലാത്തതിനാലായിരുന്നു. ആ കാഴ്ച സംസ്‌കാരത്തെ നിരോധിച്ചാണ് നാരായൻ കടന്നുവന്നത്.
ഇടുക്കിയിലെ കുടയത്തൂർമലയുടെ താഴ്വാരത്ത് ജനിച്ച നാരായൻ തന്റെ സഹജാനുഭവങ്ങളുടെ ചൂടും ചൂരുമാണ് കൊച്ചരേത്തി മുതലുള്ള രചനകളിൽ പകർത്തിയത്. പ്രകൃതിയോടു മല്ലിട്ടും സമരസപ്പെട്ടും ജീവിക്കുന്ന ആദിവാസികളായ മലയരന്മാരെ കുറിച്ചാണ് 'കൊച്ചരേത്തി' സംസാരിക്കുന്നത്.
മലയരയരുടെ ജീവിതം അവരുടെ സാഹിത്യഭാഷയിൽ വന്നതോടെയാണ് ആദിവാസി സാഹിത്യം അഥവാ ദളിത് സാഹിത്യം ദളിതരെ കുറിച്ച് മറ്റുള്ളവർ എഴുതുന്നതല്ല, മറിച്ച് സ്വജീവിത പരിസരത്തെ കുറിച്ച് ദളിതർ എഴുതുന്നതാണെന്ന നിർവചനം വേരുറച്ചത്.
ഇവിടെയാണ് നാരായന്റെ വാക്കുകൾക്ക് പ്രസക്തി - ' ഞാനുൾപ്പെടുന്ന ആദിവാസി വിഭാഗത്തെ സംബന്ധിച്ച് ഒരാൾ ഒരു നോവലെഴുതി. അതിലയാൾ എഴുതിയത് ഞാനുൾപ്പെടെയുള്ള സമുദായത്തിലുള്ള ആളുകളെക്കുറിച്ചാണ്. അതെഴുതിയതാകട്ടെ ഞങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളും
അല്പം മോശമായ രീതിയിലാണ് ഞങ്ങളെ അയാൾ ചിത്രീകരിച്ചത്. ഞങ്ങളുടെ സമുദായത്തിലെ പെണ്ണുങ്ങൾ പ്രസവിച്ചാൽ ആ കുഞ്ഞുങ്ങൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിയർപ്പിന്റെ മണമാണ് എന്ന് ഒരദ്ധ്യായത്തിൽ അദ്ദേഹമെഴുതി. ഇതെഴുതിയതിന്റെ കാരണം ഞങ്ങൾ കണ്ടുപിടിച്ചു.
ഒരു ആദിവാസി വിഭാഗത്തെ സത്യസന്ധമായി അവതരിപ്പിക്കുന്ന രചനയാണ് കൊച്ചരേത്തി. കൊച്ചുരാമനും കുഞ്ഞിപ്പെണ്ണും മകൾ പാർവതിയുമാണു പ്രധാന കഥാപാത്രങ്ങൾ. അവരുടെ പ്രതിസന്ധികളിലൂടെ, കണ്ണുനീരിലൂടെ, രോഗങ്ങളിലൂടെ, സ്വപ്നത്തകർച്ചകളിലൂടെ നാരായൻ വായനക്കാരെ കൂട്ടുന്നു.
താനുൾപ്പെടുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തെ സഹജഭാവത്തോടെ പകർത്തിക്കാട്ടാൻ അദ്ദേഹം കണ്ടെത്തിയ ആവിഷ്‌ക്കാരരീതി അതി ലളിതവും അതിശക്തവുമായി.
മണ്ണും മനുഷ്യരും മരങ്ങളും പറവകളും ഒക്കെ അതിന്റെ സ്വാഭാവികതയിൽ തന്നെ ഭാഷയിലെ സഹജ സാന്നിദ്ധ്യമാകുന്നത് വായനക്കാർക്ക് തിരിച്ചറിയാം
ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണ് തോൽക്കുന്നവർ, കൃഷ്ണ നെല്ലിന്റെ ചോറ്, തോൽവികളുടെ തമ്പുരാൻമാർ എന്നീ കൃതികൾ വായിക്കുമ്പോഴും ഇതേ തിരിച്ചറിവ് ഉണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |