തിരുവനന്തപുരം: സി.പി.എം അഭിമാന പോരാട്ടമായിക്കാണുന്ന തൃക്കാക്കരയിൽ പ്രചരണതന്ത്രങ്ങളുമായി കൂടുതൽ സമയം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുതൽ മിക്കവാറും ദിവസങ്ങളിൽ മണ്ഡലത്തിൽ അദ്ദേഹമുണ്ടാകും. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം തിരുവനന്തപുരത്ത് വന്നുപോകാനാണ് ആലോചന. താഴെത്തട്ടിലുള്ള കുടുംബയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.
കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിൽ പിടിച്ച്, അന്തരിച്ച പി.ടി. തോമസിനെ അധിക്ഷേപിച്ചെന്ന വ്യാഖ്യാനവുമായി കോൺഗ്രസും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. സഹതാപ വികാരം കത്തിക്കാനുള്ള ശ്രമത്തെ വികസന അജൻഡ മുന്നോട്ടുവച്ച് പ്രതിരോധിക്കാനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |