തൊടുപുഴ: ഏഴു വയസുള്ള ചെറുമകനോട് ലൈംഗികാതിക്രമം കാട്ടിയ 64കാരനായ മുത്തച്ഛന് 73 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.ജി.വർഗീസ് വിധിച്ചു. വിവിധ വകുപ്പുകളിലായാണ് ചുമത്തിയതെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറയുന്നു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നൽകണം. 50,000 രൂപ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി കുട്ടിയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. 2019ൽ മുരക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ജാതിയ്ക്കാപെറുക്കി തിരികെ വരുമ്പോൾ കുട്ടിയുടെ വല്യമ്മയാണ് സംഭവം കണ്ടത്. പ്രതിയെ രക്ഷിക്കാൻ കുട്ടിയുടെ പിതാവ് വിചാരണ വേളയിൽ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.സനീഷ് എസ്.എസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |