പാലക്കാട്: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവിന് (27) 14വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിനതടവ് അനുഭവിക്കണം.
2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചുവയസുകാരിയെ അമൽദേവ് തന്റെ താമസസ്ഥലമായ പാലക്കാട് യാക്കര ഐ.ടി.ഐ ഫാമിലി ക്വാട്ടേഴ്സിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ടി.ശോഭന ഹാജരായി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐമാരായ ആർ.മനോജ് കുമാർ, പി.കെ.മനോജ് കുമാർ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |