കൊച്ചി: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്‌സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. 2018 മേയ് മാസത്തിലാണ് ശിവൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്. കേസിൽ വിചാരണ നടക്കുന്നതിനിടെ മറ്റൊരു പോക്‌സോ കേസിലും ഇയാൾ പ്രതിയായിരുന്നു.
കഴിഞ്ഞ ദിവസം അടൂരിലും ഒരു പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ വിധിച്ചിരുന്നു. ഒമ്പത് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും 70,000രൂപ പിഴയും ശിക്ഷയുമാണ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. അടൂർ മൂന്നാളം പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണു (ബൈജു) വിനാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസികൂട്ടർ അഡ്വ. സ്മിതാ ജോൺ പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലൈസൺ ഓഫീസർ സ്മിത എസ് ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |