കൊച്ചി: സി.എം.ആർ.എൽ വ്യാജ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് തയ്യറായില്ലെന്ന് ഹൈക്കോടതിയെ ഇ.ഡി അറിയിച്ചു. ഇ.ഡി അന്വേഷണം ചോദ്യം ചെയ്ത് സി.എം.ആർ.എൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിലും നടപടിയുമായി ഇ.ഡി.ക്ക് മുന്നോട്ട് പോകാനാവുമെന്നും വാദിച്ചു. വാദത്തിനായി ഹർജി 21ലേക്ക് ജസ്റ്റിസ് ടി.ആർ.രവി മാറ്റി. തത്‌സ്ഥിതി തുടരണമെന്നും കേസിൽ തീരുമാനമാകും വരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിക്കില്ലെന്ന ഇ.ഡി അറിയിച്ചത് രേഖപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |