റോഡ് അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികമായി ഉപദ്രവിച്ച അധമപ്രവൃത്തിക്ക് അറസ്റ്റിലായ ആളെ മതിയായ വിശദീകരണങ്ങൾ ഇല്ലാതെ സ്റ്റേഷൻ ജാമ്യത്തിൽ വിടുന്നത് ഉചിതമല്ല. നിയമത്തിന്റെ ഒരു ആനുകൂല്യവും ഇത്തരം കുറ്റത്തിൽ അർഹിക്കുന്നില്ല. പ്രതി ഒളിവിൽ പോകാനോ തെളിവു നശിപ്പിക്കാനോ സാദ്ധ്യതയുണ്ടോ, ഇര വീണ്ടും ഉപദ്രവിക്കപ്പെടുമോ തുടങ്ങിയ ഗൗരവപ്പെട്ട സാദ്ധ്യതകൾ വിലയിരുത്തേണ്ടത് കോടതിയാണ്. ഏഴു വർഷ ശിക്ഷയെന്ന മാനദണ്ഡം സ്റ്റേഷൻ ജാമ്യക്കാര്യത്തിൽ പാലിക്കണമെന്നുണ്ടെങ്കിൽ ഇനി മുതൽ ചിട്ടി തട്ടിപ്പുകാരെ ഉൾപ്പടെയുള്ള സകല തട്ടിപ്പുകാരെയും മോഷ്ടാക്കളെയും ജാമ്യത്തിൽ വിടേണ്ട സാഹചര്യമുണ്ടായേക്കാം. പൊലീസിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഇരട്ടനീതിയാണ്.
-അഡ്വ. സി.പി.ഉദയഭാനു
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ
ഹൈക്കോടതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |