തിരുവനന്തപുരം: ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. മുന്നൊരുക്കങ്ങൾ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണിത്. ഒാൺലൈൻ യോഗത്തിൽ എല്ലാ വകുപ്പുകളുടെയും രക്ഷാസേനാ പ്രതിനിധികളും മഴസാദ്ധ്യതയുള്ള എട്ട് ജില്ലകളിലെ കളക്ടർമാരും പങ്കെടുത്തു.
കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം,ഇടുക്കി ഇന്നും നാളെയും ഒാറഞ്ച് അലർട്ട്
തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ടും നാളെ ഒാറഞ്ച് അലർട്ടും
തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട് ഇന്നും നാളെയും യെല്ലോ അലർട്ട്
ചൊവ്വ,ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ തൃശൂർവരെ യെല്ലോഅലർട്ട്
കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്ന് മേഘങ്ങൾ കേരളത്തിന് മുകളിൽ എത്തുന്നതും ശക്തമായ മഴയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന്റെ തീരദേശപാതിയിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാം. മഴ മണിക്കൂറുകൾ നീണ്ടുനിൽക്കാം. എങ്കിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും സൂക്ഷിക്കണം.
ഇക്കുറി പതിവിലും നേരത്തെ കാലവർഷം കേരളത്തിലെത്തും എന്നാണ് പ്രവചനം. നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തും. കേരളത്തിൽ 27ന് കാലവർഷം തുടങ്ങുമെന്നാണ് വിലയിരുത്തൽ.
ദുരന്തമുണ്ടായാൽ ബന്ധപ്പെടേണ്ട നമ്പർ.
കെ.എസ്.ഇ.ബി.1912
ദുരന്ത നിവാരണ കൺട്രോൾ റൂം 1077
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |