തിരുവനന്തപുരം: മൂന്ന് ദിവസത്തെ വേനൽ മഴയിൽ കൂടുതൽ കൃഷിനാശം നേരിട്ടത് ആലപ്പുഴയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ നെൽകൃഷിയാണ് കൂടുതൽ നശിച്ചത്.
സംസ്ഥാനത്താകെ 868.4 ഹെക്ടർ വയലുകളിലായി 13.02 കോടി രൂപയുടെ നെൽകൃഷിയാണ് നശിച്ചത്. 1,007 കർഷകരുടെ കൃഷിയിടം നശിച്ചു. സംസ്ഥാനത്താകെ 15.27 കോടിയുടെ കൃഷിനാശം സംഭവിച്ചു.
ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും വിളനാശം ഉണ്ടായത്. ആകെ 1469 .01 ഹെക്ടറിലാണ് നാശം. 2,954 കർഷകർക്കാണ് നഷ്ടം നേരിട്ടത്. 10.46 കോടിയാണ് ആലപ്പുഴയിലെ നാശനഷ്ടം. എറണാകുളത്ത് 1.41 കോടിയുടെ കൃഷിനാശം ഉണ്ടായി. കോട്ടയത്ത് 75.16 കോടിയുടെയും കൊല്ലത്ത് 75.58 കോടിയുടെയും നാശമുണ്ടായി.
സംസ്ഥാനത്താകെ 36,835 വാഴകൾ ഒടിഞ്ഞുവീണു. 942 കർഷകരെ ബാധിച്ചു. 2 കോടി രൂപയാണ് നഷ്ടം. 8.5 ഹെക്ടറിലെ മരച്ചീനിയും നശിച്ചു. 10 ലക്ഷം രൂപ നഷ്ടമായി. 25 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചതിലൂടെ 11.02 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
റബർ,ജാതി, വെറ്റില , ഏലം , കുരുമുളക്, തെങ്ങ്, കമുക്, തേയില എന്നിവയും നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |