തൃശൂർ: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ എല്ലാവശവും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള അവധി, അവധിയുടെ കാരണം, ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നതെല്ലാം പരിശോധിക്കും. ഔദ്യോഗിക ചട്ടങ്ങൾക്കപ്പുറത്തേക്ക് കൂട്ടായ നിലയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിട്ടുവീഴ്ചയില്ലാത്ത സമീപനമാകും സർക്കാർ സ്വീകരിക്കുക. സാധാരണ നിലയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാൻ കഴിയുന്ന വിധത്തിൽ കെ.എസ്.ആർ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കാര്യങ്ങളും പരിശോധിക്കും. അതിനപ്പുറത്തേക്ക് കൂട്ടായ നിലയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിശദാംശങ്ങൾ ലഭ്യമാകാതെ നടപടിയിലേക്ക് കടക്കാൻ സാധിക്കില്ല. വിവരമറിഞ്ഞയുടൻ വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |