തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥി ഡോ. ഷഹനയുടെ മുഖത്ത് നോക്കി അറസ്റ്റിലായ ഡോ. റുവെെസ് പണം ചോദിച്ചതിരുന്നതായി പൊലീസ് റിപ്പോർട്ട്. ഷഹ്‌നയുടെ ആത്മഹത്യാ കുറിപ്പിലുള്ള ഇക്കാര്യം പൊലീസ് ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുമുണ്ട്.
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ക്യാമ്പസിൽ വച്ചാണ് റുവെെസ് ഷഹ്‌നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റുവൈസ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഷഹ്‌ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവെെസിന്റെ മൊഴിയും പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. ഒരുമിച്ച് യാത്ര ചെയ്ത ചിത്രങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി.
'ചതിയുടെ മുഖം മൂടി അഴിച്ചുമാറ്റാനായില്ല"
ചതിയുടെ മുഖം മൂടി എനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും ഷഹനയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 'അവന് പണമാണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞുകഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചർ ബ്ലാങ്കാണ്. ഇനി ഒരാളെ വിശ്വസിക്കാൻ കഴിയില്ല. സഹോദരി, ഉമ്മയെ നന്നായി നോക്കണം" - ഇങ്ങനെ പോകുന്നു ഷഹനയുടെ ആത്മഹത്യാ കുറിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |