തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലെ ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ 'മകൾക്കൊപ്പം' എന്ന കാമ്പെയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ത്രീധന പീഡനങ്ങളുടെ പേരിൽ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സതീശൻ പറഞ്ഞു.
വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് മടങ്ങി അവർക്കു വീണ്ടും ഭാരമാകരുതെന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലെന്ന് ഓരോ പെൺകുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്നു ഓരോ കുടുംബവും തീരുമാനിക്കണമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
'മകൾക്കൊപ്പം' പ്രചാരണപരിപാടികളിൽ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |