തിരുവനന്തപുരം: സർക്കാരും യു.എ.ഇ റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിൽ സ്വകാര്യഏജൻസിയുമായി കരാറുണ്ടാക്കാനുള്ള വ്യവസ്ഥ വച്ചതും വിദേശസഹായം നേരിട്ട്സ്വകാര്യകമ്പനികളുടെ അക്കൗണ്ടിലെത്തിച്ചതും ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്ന് അന്നത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് ഇ.ഡിക്കുമുന്നിൽ വെളിപ്പെടുത്തി.
സി.എ.ജി ഓഡിറ്റ് ഒഴിവാക്കാനും ശിവശങ്കർ വഴികണ്ടെത്തി.
സർക്കാരും റെഡ്ക്രസന്റുമായിട്ടാണ് ധാരണാപത്രമെങ്കിലും കെട്ടിടനിർമ്മാണക്കരാർ യു.എ.ഇ. കോൺസൽ ജനറലും യൂണിടാക് ബിൽഡേഴ്‌സും സെയിൻ വെഞ്ചേഴ്‌സും തമ്മിലാക്കിയത് ശിവശങ്കറാണ്. ഫണ്ട് തരുന്ന സ്ഥാപനത്തെയോ സ്വീകരിക്കുന്ന ലൈഫ് മിഷനെയോ സർക്കാരിനേയോ ഇതിൽ കക്ഷിയാക്കിയില്ല സി.എ.ജി ഓഡിറ്റൊഴിവാക്കാനായിരുന്നു ഈ അടവ്.നയതന്ത്രപരിരക്ഷയുള്ള കോൺസൽ ജനറലുമായി കരാറുണ്ടാക്കിയതും ശിവശങ്കറിന്റെ ബുദ്ധിയാണ്. യൂണിടാക്കിന്റെ നിർമ്മാണപ്ലാൻ കരാറുകളില്ലാതെ സ്വീകരിപ്പിച്ചതും കരാറുകാരനെ ലൈഫുമായി ബന്ധപ്പെടുത്തിയതും ശിവശങ്കറാണെന്ന് ജോസ് ആവർത്തിച്ചു. ഒപ്പിടുന്ന ദിവസം ഉച്ചയ്ക്കാണ് ധാരണാപത്രം തന്നെകാണിച്ചതെന്നതടക്കമുള്ള പഴയ മൊഴികളും ആവർത്തിച്ചു.
നിയമ, തദ്ദേശവകുപ്പുകൾ സൂക്ഷ്‌മപരിശോധന നടത്തിയ ധാരണാപത്രത്തിൽ തദ്ദേശവകുപ്പ് അഡി.ചീഫ്സെക്രട്ടറിയായിരുന്ന ടി.കെ.ജോസിന്റെ നിർദ്ദേശപ്രകാരമാണ് 2019ജൂലായ് 11ന് താനൊപ്പിട്ടതെന്നും ആവർത്തിച്ചു. ഇതോടെ,
ജോസിനും ശിവശങ്കറിനും പുറമേ, അന്ന് ചീഫ്സെക്രട്ടറിയായിരുന്ന ടോം ജോസ്, അന്ന് തദ്ദേശ വകുപ്പ്സെക്രട്ടറിയായിരുന്ന ടി.കെ.ജോസ് എന്നിവരിലേക്കും അന്വേഷണം നീണ്ടേക്കാം.
ജോസിന്റെ വീഴ്ചകൾ
#വിദേശസംഘടനയായ റെഡ്ക്രസന്റ് കൈമാറിയ ധാരണാപത്രം അതേപടി ജോസ് ഒപ്പുവച്ച
ത് അത് തയ്യാറാക്കിയത് ശിവശങ്കറാണെന്ന് അറിഞ്ഞതോടെയാണ്.
#വിദേശസഹായത്തിന് കേന്ദ്രാനുമതി നേടിയോയെന്ന് നിയമവകുപ്പ് സംശയമുന്നയിച്ച ഫയൽ പിന്നീട് പുറംലോകം കണ്ടിട്ടില്ല.അതേക്കുറിച്ച് അന്വേഷിച്ചില്ല
#സർക്കാർ അംഗീകൃത ഏജൻസികൾക്കുമാത്രം നിർമ്മാണകരാർ നൽകണമെന്ന തീരുമാനം നടപ്പാക്കിയില്ല.
#കരാർ കണ്ടു ബോധ്യപ്പെടാതെ യൂണിടാക്കിന്റെ ഫ്ലാറ്റ്നിർമാണ പ്ലാൻ സ്വീകരിച്ച് നിർമ്മാണത്തിന് അനുവദിച്ചു.
കുരുക്കായി
ആ കത്ത്
യൂണിടാക്കുമായുണ്ടാക്കിയ നിർമ്മാണകരാർ അംഗീകരിച്ച് റെഡ്ക്രസന്റിന് എഴുതിയ കത്ത് ജോസിനെതിരായ തെളിവാണെന്ന് ഇ.ഡി പറയുന്നു. യൂണിടാക് സമർപ്പിച്ച രൂപരേഖയിൽ സംതൃപ്തിയുണ്ടെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോവാമെന്നും, എല്ലാ അനുമതിയും വാങ്ങി നൽകാൻ ലൈഫ് മിഷൻ സഹായിക്കാമെന്നുമാണ് കത്തിലുളളത്.
ധാരണാപത്രം
ഒപ്പിട്ട ദിവസം
റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു. മിനിട്ട്സ് ഉണ്ടായിരുന്നില്ല. സർക്കാരിനു വേണ്ടിയാണ് യു.വി ജോസ് ഒപ്പിട്ടത്. യൂണിടാക്കിന് നിർമ്മാണകരാർ നൽകിയതിന്റെ രേഖ ലൈഫ് മിഷനിൽ ഇല്ല. മുഖ്യമന്ത്രിയും അന്നത്തെ തദ്ദേശമന്ത്രി എ.സി.മൊയ്തീനും ഫയലുകൾ കണ്ടിട്ടില്ല. ലൈഫ് മിഷന് സ്വതന്ത്രഅധികാരമുള്ളതിനാൽ ഫയൽ മുഖ്യമന്ത്രി കാണേണ്ടതില്ലെന്നാണ് ന്യായം. കരാറൊപ്പിടാൻ മൊയ്തീൻ എത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |