തിരുവനന്തപുരം: കൊവിഡ് കാലത്ത് റെഗുലർ ട്രെയിൻ സർവ്വീസുകളെല്ലാം സ്പെഷ്യൽ ട്രെയിനുകളായി ഒാടിയപ്പോൾ രാജ്യത്ത് ടിക്കറ്റ് ഇളവ് നിഷേധിക്കപ്പെട്ടത് നാല് കോടി മുതിർന്ന പൗരൻമാർക്ക്. റെയിൽവേ തന്നെ നൽകിയ കണക്കാണിത്. മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ കൗർ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് റെയിൽവേ ഇൗ കണക്ക് വെളിപ്പെടുത്തിയത്. ഇന്നലെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ ടാഗ് മാറ്റി റെഗുലർ ട്രെയിൻ സർവ്വീസുകളാക്കിയത്.
2020 മാർച്ച് 22നും 2021 സെപ്തംബറിനുമിടയിൽ 37,850,668 മുതിർന്ന പൗരൻമാരാണ് ട്രെയിൻ യാത്ര ചെയ്തത്. ഇവരിൽ നിന്നെല്ലാം ടിക്കറ്റിന്റെ മുഴുവൻ തുകയും റെയിൽവേ ഇൗടാക്കി.
പുരുഷന്മാർക്ക് 60 വയസും സ്ത്രീകൾക്ക് 58 വയസുമാണ് ടിക്കറ്റ് ഇളവ് ലഭിക്കാൻ ആവശ്യം. മുതിർന്ന സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമാണ് ഇളവ്. ഈ ആനുകൂല്യം എല്ലാ ക്ലാസുകളിലും ബാധകമാണ്. എന്നാൽ, 2020 മാർച്ച് മുതൽ ഇളവുകൾ നിറുത്തിവച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |