തിരുവനന്തപുരം: സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതിരുന്നതിനാൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ നിയമനവും കുരുക്കിൽ.
സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടായിരിക്കണമെന്ന് ഫിഷറീസ് വി.സി റിജി ജോണിനെ പുറത്താക്കിയുള്ള ഉത്തരവിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സർവകലാശാലാ നിയമപ്രകാരം ഇന്ത്യൻ വെറ്ററിനറി കൗൺസിലിന്റെ പ്രതിനിധിയാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാണ്.
നിയമോപദേശം തേടിയ ശേഷം, വെറ്ററിനറി വി.സിക്ക് ഗവർണർ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് നൽകും. വെറ്ററിനറി സർവകലാശാലയിൽ അക്കാഡമിക് ആൻഡ് റിസർച്ച് വിഭാഗം ഡയറക്ടർ ആയിരുന്ന ശശീന്ദ്രനാഥിനെ 2019 ജൂലായിലാണ് അന്നത്തെ ഗവർണർ പി.സദാശിവം നിയമിച്ചത്.
വൈസ്ചാൻസലറായിരുന്ന എം.എസ്. രാജശ്രീ പുറത്തായിട്ടും രാജിവയ്ക്കാതെ തുടരുന്ന സാങ്കേതിക സർവകലാശാലാ പി.വി.സി ഡോ. അയൂബിനും ഗവർണർ നോട്ടീസ് നൽകും. വി.സിക്കൊപ്പം പദവിയൊഴിയണമെന്ന കോ-ടെർമിനസ് വ്യവസ്ഥയിലാണ് പി.വി.സിയെ നിയമിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |