തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ നിശ്ചിത ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജനകീയ കാമ്പെയിൻ ആലോചിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ തസ്തികകളിലുൾപ്പെടെ കേഡർ സംവിധാനം നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. മെഡിക്കൽ കേഡർ, പബ്ലിക് ഹെൽത്ത് കേഡർ, സ്‌പെഷ്യലിറ്റി കേഡർ, സൂപ്പർ സ്‌പെഷ്യാലിറ്റി കേഡർ എന്നിങ്ങനെ യോഗ്യതയും സർവീസും പരിഗണിച്ചാകും ഈ സംവിധാനം ഏർപ്പെടുത്തുക. ആരോഗ്യപ്രവർത്തകർക്ക് തുടർവിദ്യാഭ്യാസം ആവശ്യമെങ്കിൽ അക്കാര്യം പരിശോധിക്കും. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഒ.പികളിലും അത്യാഹിത വിഭാഗത്തിലും വിമുക്തഭടൻമാരെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആയുർവേദം, ഹോമിയോ വിഭാഗങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |