തിരുവനന്തപുരം: ഇന്ധനവില കൂട്ടുകയും തമിഴ്നാട്ടിലെ കൃഷിയിടങ്ങൾ മഴയിൽ നശിക്കുകയും ചെയ്തതോടെ പച്ചക്കറി വില ദിനംപ്രതി ഉയരുന്നു. ശബരിമല സീസണായതിനാൽ കേരളത്തിൽ പച്ചക്കറിക്ക് ആവശ്യം കൂടുകയും ചെയ്തു.
80 രൂപയായിരുന്ന ഒരു കിലോ തക്കാളിയുടെ വില 110ആയി. 50 രൂപയുടെ കാരറ്റിന് 92 നൽകണം.പത്തുദിവസം മുൻപ് വരെ ഒരു കിലോ തക്കാളിക്ക് 60 രൂപയും കാരറ്റിന് 30 രൂപയുമായിരുന്നു.
60 രൂപയ്ക്ക് കിട്ടിയിരുന്ന ബീൻസിന് 88 കൊടുക്കണം.
80 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക 58നും 65ന്റെ സവാള 50 രൂപയ്ക്കും കിട്ടുന്നതാണ് ഏക ആശ്വാസം. ഹോർട്ടികോർപ്പിലും ആനുപാതികമായി വില കൂടി.
ലോറി വാടക കൂടിയതുകൊണ്ടു മാത്രം ഒരു ചാക്ക് സാധനത്തിന് 100 മുതൽ 160 രൂപ അധികം നൽകണമെന്ന് കച്ചവടക്കാർ പറയുന്നു. അമ്പതും നൂറും രൂപയ്ക്ക് കിട്ടിയിരുന്ന വെട്ടുമലക്കറി പലിടത്തും കിട്ടാതായി.ഓരോ ഇനവും തൂക്കി വില ഈടാക്കുകയാണ്.
ശബരിമല സീസണിൽ ചെലവ് കുറഞ്ഞതിനാൽ ഇറച്ചിക്കോഴിക്ക് വില കുറഞ്ഞു. 85 രൂപ മുതൽ 95 വരെയാണ് കിലോയ്ക്ക് വില. നേരത്തെ 115 വരെ നൽകണമായിരുന്നു. പാക്ക് ചെയ്ത ഇറച്ചിക്ക് 145 രൂപ മുതൽ 180 വരെയാണ് വില.
മുരിങ്ങയ്ക്കായ Rs 120
വിപണിയിൽ ഹോർട്ടികോർപ്പിൽ
അമര...........................................92 74
വെണ്ട.........................................58 48
വെള്ളരി......................................66 48
കാരറ്റ്..........................................92 68
മുരിങ്ങക്കായ............................120 96
ബീൻസ്........................................88 74
തക്കാളി.......................................110 96
സവാള..........................................50 42
കത്തിരി ........................................79 72
ബീറ്റ്‌റൂട്ട് ........................................69 38
പയർ ..........................................108 98
ക്വാളി ഫ്‌ളവർ...............................94 82
പടവലം..........................................78 70
മുളക് ............................................72 62
പാവയ്ക്ക.........................................104 70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |