₹ ഓൺലൈൻ കല്യാണത്തിന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: ഓൺലൈൻ മുഖേന ഹാജരായി രജിസ്റ്റർ വിവാഹം നടത്താൻ വധൂവരന്മാർക്ക് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാ മാർട്ടിൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ നേരിട്ട് മാര്യേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നാണ് നിലവിലെ വ്യവസ്ഥ. പുതിയ ഉത്തരവോടെ ഇത്തരം കല്യാണങ്ങൾ ഡിജിറ്റലാവുകയാണ്. വരൻ ജീവൻകുമാർ ഉക്രൈനിലാണെന്നും കൊവിഡ് സാഹചര്യത്തിൽ നാട്ടിലേക്ക് വരാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ധന്യ ഓൺലൈൻ വിവാഹത്തിന് അനുമതി തേടിയത്. ഹർജികളിൽ നേരത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടു തേടിയ ഡിവിഷൻബെഞ്ച്, ഹർജി 23ന് വീണ്ടും പരിഗണിക്കും.
നിർദേശങ്ങൾ
₹ഓൺലൈൻ മുഖേന ഹർജിക്കാരുടെ വിവാഹം മാര്യേജ് ഓഫീസർ നടത്തിക്കൊടുക്കണം.
₹ സാക്ഷികൾ ഓഫീസർ മുമ്പാകെ ഹാജരാകണം.
₹ ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം.
₹ വധൂവരന്മാരുടെ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ്
നൽകണം.
₹ വധൂവരന്മാരുടെ പവർ ഒഫ് അറ്റോർണിയുള്ളവർ ഇവർക്കു വേണ്ടി ഒപ്പു വയ്ക്കണം.
₹വിവാഹത്തീയതിയും സമയവും മാര്യേജ് ഓഫീസർ നേരത്തെ അറിയിക്കണം
₹ഏതു ഓൺലൈൻ പ്ളാറ്റ്‌ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.
₹വിവാഹസർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |