കണ്ണൂർ: താൻ പാർട്ടി പോളിറ്റ് ബ്യൂറോയിലെത്തില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ തുറന്ന് പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പി.ബി യിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മാത്രം അത്ര വലിയ നേതാവെന്നുമല്ല താനെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.ആർ.പി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. പാർട്ടിയുടെ ദേശീയ നയരൂപീകരണമാണ് പാർട്ടി കോൺഗ്രസിൽ നടക്കാൻ പോകുന്നത്. . സിൽവർ ലൈനും ഹൈവെ വികസനവും ചർച്ച ചെയ്യേണ്ട വേദിയല്ല പാർട്ടി കോൺഗ്രസെന്നും ജയരാജൻ പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിലെ സീനിയർ നേതാക്കളിലൊരാളായ ഇ .പി ജയരാജന് രണ്ടു ടേം പൂർത്തിയായതിനാൽ നിയമസഭാ സീറ്റ് പാർട്ടി നിഷേധിക്കുകയായിരുന്നു. ജയരാജന്റെ സിറ്റിങ് സീറ്റായ മട്ടന്നൂരിൽ നിന്നും മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജയാണ് റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |