തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം കൊണ്ടുവരാനുള്ള സി.പി.എമ്മിന്റെ നയവ്യതിയാനം നേരത്തെ എടുത്തിരുന്നെങ്കിൽ യുക്രെയിനിൽ നിന്ന് മലയാളി വിദ്യാർത്ഥികളുടെ നിലവിളി ഉയരില്ലായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ വികല നയം ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വിദേശരാജ്യങ്ങളിലേക്കു കയറ്റി വിടാൻ ഇടയാക്കിയെന്നും അദ്ദേഹം
പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യുക്രെയിനിൽ നിന്ന് നൂറുകണക്കിനു മലയാളി വിദ്യാർത്ഥികളാണ് ഇപ്പോൾ നാട്ടിലേക്കു മടങ്ങുന്നത്. അവരുടെയും വീട്ടുകാരുടെയും കണ്ണീരും നിലവിളിയും നാം കണ്ടു. ഇതുപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോൾ ലക്ഷക്കണക്കിനു മലയാളി വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാർത്ഥികളെ കേരളത്തിൽ നിന്ന് ഓടിച്ചുവിട്ടത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പൻ നടപടികളുമാണ്.
. ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് സി.പി.എം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമായി. മെരിറ്റും മാർക്കുമൊക്കെ പഴങ്കഥകളായി. ഇന്ന് കേരളത്തിൽ ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമില്ല. പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സർവകലാശാലകൾ, വിദേശ സർവകലാശാലകളുമായി സഹകരണം തുടങ്ങിയ യു.ഡി.എഫിന്റെ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങൾക്കും സിപിഎം തുരങ്കം വച്ചു ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് സി.പി.എം ചർച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |