തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ കേരള തീര പരിപാലന അതോറിട്ടിയുമായുള്ള കേസിൽ സുപ്രീംകോടതിയിൽ സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കടരമണിക്ക് 25 ലക്ഷം രൂപ ഫീസനുവദിക്കാൻ നിയമവകുപ്പ് ഉത്തരവിട്ടു. വക്കീൽ ഫീസ് ഖജനാവിൽ നിന്ന് അനുവദിച്ചതോടെ, ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നാണ് ആക്ഷേപം. പ്രൊഫഷണൽ ആൻഡ് സ്‌പെഷ്യൽ സർവീസസ് പേയ്മെന്റ് വിഭാഗത്തിൽ നിന്ന് അഡ്വക്കറ്റ് ജനറൽ വഴി അഭിഭാഷകന് തുക കൈമാറാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |