SignIn
Kerala Kaumudi Online
Sunday, 06 October 2024 3.04 PM IST

22 ഇന്ത്യൻ ഭാഷകളുമായി 'കൃത്രിം': ചാറ്റ് ജി.പി.ടിക്ക് ഇന്ത്യൻ ബദൽ

Increase Font Size Decrease Font Size Print Page

krutrim

തിരുവനന്തപുരം:ചങ്ങമ്പുഴയുടെ 'രമണന്റെ' സാരാംശം അറിയണോ? 'കൃത്രിം' എന്ന ചാറ്റ് ബോട്ടിൽ ചോദിക്കൂ. പ്രസക്തഭാഗങ്ങൾ ഉത്തരമായി കിട്ടും. ആ‌ട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിവിധ ഭാഷകളിൽ ആശയ വിനിമയത്തിലും ഉള്ളടക്ക രചനയിലും വിപ്ലവം സൃഷ്ടിച്ച ചാറ്റ്ബോട്ട് പ്രോഗ്രാം 'ചാറ്റ് ജി.പി.ടി'ക്ക് ബദലായി ഇന്ത്യൻ ചാറ്റ് ബോട്ട് 'കൃത്രിം'. ഇലക്ട്രിക്ക് വാഹന നിർമ്മാണ കമ്പനി ഓല ആണ് രാജ്യത്തെ ആദ്യ ചാറ്റ് ബോട്ട് അവതരിപ്പിച്ചത്. ജനുവരിയോടെ സേവനം ലഭ്യമാകുമെന്ന് ഓല സി.ഇ.ഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഒരു വർഷം കൊണ്ടാണ് വികസിപ്പിച്ചത്.

യു.എസ് കമ്പനിയായ ഓപ്പൺ എ.ഐ നിർമ്മിച്ച ചാറ്റ് ജി.പി.ടിക്ക് വിദേശഭാഷകൾ മാത്രമേ മനസിലാകൂ. കൃതിം പ്രോഗ്രാമിന് മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളും ശൈലികളും മനഃപ്പാഠം. മെയിൽ ഐ.ഡിയുള്ള ആർക്കും ഉപയോഗിക്കാം. ചാറ്റ്ബോട്ട് വിൻഡോയിൽ ചോദ്യങ്ങളും തുടർ ചോദ്യങ്ങളും ടൈപ്പ് ചെയ്ത് ചോദിക്കാം. മനുഷ്യനെ പോലെ ക്രിയാത്മകമായി മറുപടി നൽകും - ടെക്സ്റ്റായും സംസാരമായും ചിത്രങ്ങളായും.

ഐ.ടി കമ്പനികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സേവനം സഹായകമാകും. . പ്രോജക്ട് പ്ലാനുകൾ തയ്യാറാക്കാനും വിവിധ ഭാഷകളിൽ മെയിൽ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാനും സാധിക്കും.

ഒരു വർഷം മുമ്പാണ് ചാറ്റ് ജി. പി. ടി തരംഗമായത്. ചാറ്റ് ജി.പി.ടിയെ വെല്ലാൻ ഗൂഗിൾ 'ബാർഡ്' എന്ന ചാറ്റ്ബോട്ട് ഇറക്കിയിരുന്നു.

കൃത്രിം

 ഇംഗ്ലീഷിന് പുറമേ 22 ഇന്ത്യൻ ഭാഷകളും മനസിലാകും

 പത്ത് ഇന്ത്യൻ ഭാഷകളിൽ ടെക്സ്റ്റ് മറുപടി നൽകും

 ഇന്ത്യൻ സംസ്‌കാരം, ചരിത്രം, പ്രമുഖവ്യക്തികൾ, പുസ്തകങ്ങൾ എന്നിവയെക്കുറിച്ചും ധാരണ

ദിവസങ്ങൾ വേണ്ട ജോലികൾക്ക് മണിക്കൂറുകൾ മതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KRUTRIM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.