കൊച്ചി: രൂപകല്പനയിലും പെർഫോമൻസിലും ഫീച്ചറുകളിലും ഒട്ടേറെ മികവുകളുമായി ഫോക്‌സ്‌വാഗന്റെ പുത്തൻ പ്രീമിയം മിഡ്-സൈഡ് സെഡാൻ വെർട്യൂസ് ജൂൺ 9ന് വിപണിയിലെത്തും. കമ്പനിയുടെ ഇന്ത്യ 2.0 പ്രൊജക്‌ടിന് കീഴിൽ എം.ക്യു.ബി എ.ഒ ഐ.എൻ പ്ളാറ്റ്‌ഫോമിലാണ് നിർമ്മാണമെന്ന് ഫോക്‌സ്‌വാഗൻ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്ത പറഞ്ഞു.
ഉയർന്ന നിർമ്മാണനിലവാരം, മികവുറ്റ സുരക്ഷ, ഫൺ ടു ഡ്രൈവ് ആശയങ്ങളിലൂന്നുന്ന വെർട്യൂസ്, ശ്രേണിയിലെ ഏറ്റവും വലിയ മോഡലാണ്. വിശാലമാണ് അകത്തളം. 521 ലിറ്റർ ബൂട്ട്‌സ്‌പേസുണ്ട്. 20.32 സെന്റീമീറ്റർ ഡിജിറ്റൽ കോക്ക്പിറ്റ്, 25.65 സെ.മീ ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, കീലെസ് എൻട്രി/എൻജിൻ സ്‌റ്റാർട്ട്, ഇലക്‌ട്രിക് സൺറൂഫ്, മികച്ച സ്പീക്കറുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, 40ലേറെ സുരക്ഷാഫീച്ചറുകൾ തുടങ്ങിയ മികവുകളുണ്ട്.
1.5 ലിറ്റർ ടി.എസ്.ഐ ഇ.വി.ഒ., 1.0 ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനുകളാണുള്ളത്. 6-സ്പീഡ് മാനുവൽ/ഓട്ടോ, 7-സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷൻ ഓപ്‌ഷനുകളുണ്ട്. 190 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. 0-100 കിലോമീറ്റർ വേഗം 9 സെക്കൻഡിൽ കൈവരിക്കും. വെർട്യൂസ് വൈൽഡ് ചെറിറെഡ്, കാർബൺ സ്‌റ്റീൽ ഗ്രേ, റിഫ്ളക്‌സ് സിൽവർ, കുർക്കുമ യെല്ലോ, കാൻഡി വൈറ്റ്, റൈസിംഗ് ബ്ലൂ നിറഭേദങ്ങളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |