കോഴിക്കോട്: പുസ്തകങ്ങൾക്കായി ഇനി ലെെബ്രറികൾ കയറിയിറങ്ങേണ്ട. വീട്ടിലിരുന്നു തന്നെ പുസ്തകങ്ങൾ തിരയാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ സ്റ്റേറ്റ് പബ്ലിക് ലെെബ്രറി ആൻഡ് റിസർച്ച് സെന്റർ. ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ് ഇവിടെ.
ലെെബ്രറി ഓട്ടോമേഷനിലൂടെ എവിടെ നിന്നും പുസ്തകം തിരയാനും അവയെക്കുറിച്ച് അറിയാനും സാധിക്കും. പുസ്തകങ്ങളുടെ എണ്ണം, ഏതൊക്കെ പുസ്തകങ്ങൾ ലഭ്യമല്ല, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച വർഷം തുടങ്ങിയ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി ലൈബ്രറി വെബ് സൈറ്റിൽ (https://
ജില്ലാ ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള ജില്ലാ സെൻട്രൽ ലൈബ്രറിയും കോഴിക്കോട് പബ്ലിക് ലൈബ്രറിയും 2017 ലാണ് സ്റ്റേറ്റ് ലെെബ്രറി കൗൺസിൽ ഏറ്റെടുത്തത്. പിന്നീട് 2019 ൽ സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയായി ഉയർത്തുകയായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഫണ്ടിൽ നിന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയത്. 2019 ൽ തന്നെ ആരംഭിച്ച പ്രവൃത്തി ഘട്ടം ഘട്ടമായാണ് മുന്നേറുകയാണ്. രണ്ടാം ഘട്ടത്തിൽ ലെെബ്രറി പൂർണമായും ഡിജിറ്റലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
ലെെബ്രറിയുടെ മുഖ്യകവാടത്തിനരികിലായാണ് ഡിജിറ്റൽ സംവിധാനം ഒരുങ്ങുക. മലബാറുമായി ബന്ധപ്പെട്ട രേഖകൾ, മറ്റു ഗവേഷണ രേഖകൾ എന്നിവയ്ക്കു കൂടുതൽ ഊന്നൽ നൽകും. ഇതിനായി 25 കമ്പ്യൂട്ടറുകൾ എത്തിച്ചിട്ടുണ്ട്. വെെഫെെ സൗകര്യത്തോടെ വിശാലമായ റഫറൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഏതാണ്ട് 80,000 പുസ്തകങ്ങളാണുള്ളത്. ഹിന്ദി റഫറൽ പുസ്തകങ്ങൾ തന്നെ ഏഴായിരത്തോളം വരും. 1947 മുതലുള്ള സർക്കാർ ഗസറ്റുകളുടെ വിപുലമായ ശേഖരമുണ്ടെന്നിരിക്കെ, പല ഭാഗങ്ങളിൽ നിന്നായി ആളുകൾ ഇവിടെയെത്തുന്നുണ്ട്.
ലൈബ്രറി കെട്ടിടത്തിൽ താഴത്തെ നിലയിൽ പൊതുജനങ്ങൾക്ക് പത്രങ്ങളും മാഗസിനും വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. രണ്ടാം നിലയിലാണ് പുസ്തക ഇടപാടുകൾ. മൂന്നാംനിലയിൽ റഫറൻസ് സൗകര്യവും.
'' പൊതുലെെബ്രറികളെ ഉന്നത അക്കാഡമിക് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. കേരളത്തിലെ പബ്ലിക് ലൈബ്രറികൾ സാങ്കേതികത്തികവോടെ വളരുന്നതിന്റെ തുടക്കം കൂടിയാണിത് ".
കെ.കെ.ബാലകൃഷ്ണൻ,
സീനിയർ ലെെബ്രേറിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |