ആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള ചേർത്തല സിൽക്കിൽ (സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്) നവീകരിച്ച ഫാബ്രിക്കേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ മന്ത്രി പി.രാജീവ് നിർവഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ റിട്ട.കമാൻഡർ പി.സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് സിൽക്ക് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാത്ഥിയാകും. വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ചെയർമാൻ ഡോ.ആർ.അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ പങ്കെടുക്കും. മൂന്ന് കോടി രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ സി.എൻ.സി പ്ലാസ്മ കട്ടിംഗ് മെഷീനുള്ള സംസ്ഥാനത്തെ ഏക പൊതുമേഖാല സ്ഥാപനമായി സിൽക്ക് മാറും. മെഷീന്റെ പ്രവർത്തനത്തിലൂടെ പ്ലേറ്റ് ഫാബ്രിക്കേഷൻ ജോലികൾ വേഗത്തിലും കൃത്യതയോടും ചെയ്യുവാനാകും. 2020-21 സാമ്പത്തിക വർഷത്തിൽ 104കോടി രൂപയുടെ വിറ്റുവരവും 75 ലക്ഷം രൂപയുടെ ലാഭവും നേടി. 2021-22 സാമ്പത്തിക വർഷം 146 കോടിരൂപയുടെ വിറ്റുവരവും 125 രൂപ ലാഭവുമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് പി.സുരേഷ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.വി. ഹരീഷ്, എം.കെ. രാജേന്ദ്രകുമാർ, ഡി.ഉമാശങ്കർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |