കൊച്ചി: ലൂസി മുത്തിയും കൊച്ചുമകൾ സിനുവും സിനുവിന്റെ മകൾ സാറയും ഒരുമിച്ചെത്തിയാണ് ഇത്തവണ വോട്ട് ചെയ്തത്. നിലംപതിഞ്ഞിമുകൾ സ്വദേശിയാണ് 92കാരി ലൂസി തോമസ്. വർഷങ്ങൾക്ക് ശേഷമാണ് വീടിന് പുറത്തിറങ്ങുന്നത്. ശാരീരിക പ്രശ്നങ്ങൾ മൂലം പള്ളിയിൽ പോലും പോകാറില്ല. പക്ഷേ വോട്ട് ചെയ്യാൻ വരും. അതെനിക്ക് ഇഷ്ടാ എന്ന് മോണകാട്ടി ചിരി... കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഇല്ലാത്ത സൗഭാഗ്യവുമായാണ് ഇത്തവണ ലൂസി വോട്ട് ചെയ്യാൻ എത്തിയത്. കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന കൊച്ചുമകൾ സുനു അംബ്രോസിന്റെ മറുകൈയിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞു സാറയും ഉണ്ടായിരുന്നു. എത്ര വയ്യാഴിക വന്നാലും വോട്ട് മുടക്കില്ല. കഴിഞ്ഞ തവണ ആപ്പീസർമാർ വീട്ടിലെത്തി വോട്ട് ചെയ്പ്പിച്ചാരുന്നു. ഇത്തവണ അതില്ലാത്തതിനാലാണ് കൊച്ചുമകളുടെ കൈയും പിടിച്ചെത്തിയതെന്ന് ലൂസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |