പയ്യന്നൂർ: നാട്ടിൽ അധികമാരും കൃഷി ചെയ്ത് കാണാത്ത താമരപൂക്കൾ വീട്ട് മുറ്റത്തെ കൃത്രിമ കുളത്തിൽ വളർത്തിയെടുത്തു വേറിട്ട പൂന്തോട്ടമൊരുക്കുകയാണ് പയ്യന്നൂർ തപാൽ സ്‌കൂളിന് സമീപത്തെ ജയരാജൻ കാവുന്താഴയുടെ കുടുബം. വീടിന് മുന്നിൽ ഉണ്ടായിരുന്ന പഴയ തൊഴുത്ത് പൊളിച്ചു നീക്കിയാണ് കുളം നിർമ്മച്ചത്. ഓൺലൈൻ വഴി മകൻ വിത്തും സമീപത്തു നിന്നും ചെളിയും എത്തിച്ചുനൽകി. ഡൽഹിയിൽ എൻജിനീയറായി ജോലി ചെയ്ത് വരികയാണ് ജയരാജന്റെ മകൻ.
നിരവധി പൂക്കൾ ഉണ്ടായെങ്കിലും, പിന്നീട് പൂക്കൾ വിരിയുന്നത് നിലച്ചതോടെ കുളം വൃത്തിയാക്കുകയായിരുന്നു. എന്നാൽ ഇതോടെ ചെടിയിൽ നിന്ന് വീണ്ടും ഇലയും തണ്ടും ഉണ്ടായതോടെ പൂക്കൾ വിരിയുന്നതും കാത്തിരിക്കുകയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസങ്ങളിൽ നാലിൽ അധികം പൂക്കൾ വിടർന്നു കൊഴിഞ്ഞു കഴിഞ്ഞു.
ഓൺലൈനായി വരുത്തിച്ച വിത്ത് ഈ രീതിയിൽ വലുതാകുമെന്നോ പൂക്കൾ ഉണ്ടാകുമെന്നോ കരുതിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പ്രത്യേകമായ പരിചരണമോ വളപ്രയോഗമോ ആവശ്യവുമില്ലാതിരുന്നിട്ടും രണ്ട് തവണകളിലായി നിരവധി താമരപ്പൂക്കൾ ഉണ്ടായതായും ഇവർ പറയുന്നു. മൊട്ടുകൾ വളർന്നു വരുന്ന സന്തോഷത്തിലാണ് വീട്ടികാർ. വീട്ടിലെ അപൂർവ്വ താമര കാണാൻ നിരവധി ആളുകളും നാട്ടുകാരും കുട്ടികളും എത്തുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള താമര വിത്തും സഹസ്രദളങ്ങളുള്ള താമര വിത്തും കൂടി എത്തിച്ച് കൂറെ കൂടി വിശാലമായ താമരക്കുളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
ലോക്ക്ഡൗൺ സമയത്തു നാട്ടിലെത്തിയതോടെയാണ് താമരക്കുളമെന്ന ആശയം ഉണ്ടായത്. കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി താമര വിരിയുന്നത്.
ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |