കൊട്ടാരക്കര : വാഹനാപകടത്തിൽ പരിക്കേറ്റ തൃക്കണ്ണമംഗൽ തോട്ടം മുക്കിലെ തെരുവുനായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വർഷങ്ങളായി തോട്ടംമുക്കിലും കോടതി പരിസരത്തുമുണ്ടായിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ ടൗണിലെ ഓട്ടോഡ്രൈവർമാരുടെയും അഭിഭാഷകരുടെയും പരിസരത്തുള്ള വ്യാപാരികളുടെയും അരുമയായിരുന്നു. രണ്ടു ദിവസം മുൻപ് രാത്രിയിൽ വാഹനാപകടത്തിൽ നായയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞ് നടക്കാനുള്ള ശേഷി നഷ്ടമായി. രാവിലെ കോടതിയിലെത്തിയ ഓടനാവട്ടം സ്വദേശിയായ ഉണ്ണി എന്ന നായ സ്നേഹി കൊട്ടിയം തഴുത്തലയിലുള്ള പീപ്പിൾ ഫോർ അനിമൽ എന്ന സംഘടയുമായി ബന്ധപ്പെട്ടു. ഉച്ചയോടെ അവരെത്തി നായയെ കൂട്ടിക്കൊണ്ടു പോയി. ചികിത്സ കഴിഞ്ഞ് ഉടൻ നായയെ തോട്ടം മുക്കിലെത്തിക്കുമെന്ന് പീപ്പിൾ ഫോർ അനിമൽ പ്രവർത്തകർ ഉറപ്പു നൽകി. തൃക്കണ്ണമംഗൽ ജനകീയ വേദി പ്രവർത്തകൻ സജി ചേരൂർ, ഉണ്ണി, മണിക്കുട്ടൻ, അജിത്, ഫെരീഫ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |