SignIn
Kerala Kaumudi Online
Sunday, 20 October 2024 7.18 AM IST

പത്തി​ൽ പത്തര മാറ്റോടെ ജി​ല്ല

Increase Font Size Decrease Font Size Print Page

എസ്.എസ്.എൽ.സി​ക്ക് 99.55 ശതമാനം വി​ജയം

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറി​ ജില്ലയി​ൽ ചരി​ത്ര വി​ജയം. 99.55% വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 30,279 വിദ്യാർത്ഥികളിൽ 30,144 പേർ വിജയിച്ചു. 7,146 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഉപരിപഠനത്തിന് അർഹരായവരുടെ കണക്കിൽ ജില്ല, കഴിഞ്ഞ മൂന്ന് വർഷങ്ങളിലേത് പോലെ സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ്. 15,483 ആൺകുട്ടികളിൽ 15,418 പേരും 14796 പെൺകുട്ടികളിൽ 14,726 പേരും ഉപരിപഠനത്തിന് യോഗ്യരായി.

വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, ഉപരി പഠന യോഗ്യത, വിജയശതമാനം, ഫുൾ എ പ്ലസ്

കൊട്ടാരക്കര: 7650 - 7637 - 99.83 - 2350

പുനലൂർ: 6375 - 6339 - 99.44 - 1322

കൊല്ലം: 16254- 16168 - 99.47 - 3474

 പരീക്ഷ എഴുതിയവർ: 30,279

 ഉപരിപഠന യോഗ്യത നേടിയവർ: 30,144

 എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: 7,146

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ. 4,393 പെൺകുട്ടികളും 2,753 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 2,643 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 4,157 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ 346 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

2024: 7146

2023: 6458

2022: 4,091

2021: 9,701

2020: 4,279

2019: 4,012

2018: 3,361

2017: 2,050

2016: 2,391

വിജയശതമാനം

2024: 99.55%

2023: 99.51%

2022: 98.8 %

2021: 99.25 %

2020: 99.08%

2019: 98.36%

2018: 97.96%

2017: 96.9%

2016: 97.32%

168 സ്കൂളുകൾക്ക് നൂറുമേനി

സർക്കാർ - 57

എയ്ഡഡ് - 91

അൺ എയ്ഡഡ്- 20

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.