കൊല്ലം: പെരുമൺ ക്ഷേത്രക്കടവിൽ നിന്ന് മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്ക് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ജങ്കാർ സർവീസ് ഇന്ന് രാവിലെ 11ന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പെരുമണിലെ ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് പൂർണമായും ഉണങ്ങിയിട്ടില്ലാത്തത്തിനാൽ 19 മുതലേ സ്ഥിരം സർവീസുണ്ടാകൂ.
സർവീസിന് ഉപയോഗിക്കുന്ന ജങ്കാർ കഴിഞ്ഞമാസം 23ന് എത്തിയെങ്കിലും പെരുമൺ ക്ഷേത്രക്കടവിൽ ബോട്ട് ജെട്ടിയുടെ നിർമ്മാണം വൈകിയതിനാലാണ് സർവീസ് ആരംഭിക്കുന്നത് നീണ്ടത്. ചേർത്തലയിൽ എരമല്ലൂർ-കുടപുറം സർവീസ് നടത്തിയിരുന്ന ജങ്കാറാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതിൽ ഒരേസമയം 25 യാത്രക്കാർക്ക് പുറമേ 20 ഇരുചക്രവാഹനങ്ങളും നാല് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും ഒരേസമയം കയറ്റാം.
സ്ഥിരം സർവീസ് 19 മുതൽ
സർവീസ് രാവിലെ 6.30 മുതൽ വൈകിട്ട് 8.30 വരെ
ആദ്യ സർവീസ് പെരുമണിൽ നിന്ന്
അവസാന സർവീസ് പേഴുംതുരുത്തിൽ നിന്ന്
യാത്രക്കാരുണ്ടെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ സർവീസ്
ഒരു ദിവസം പരമാവധി 56 സർവീസിന് സാദ്ധ്യത
ജീവനക്കാർ സ്രാങ്ക് ഉൾപ്പടെ
04 പേർ
വഹിക്കാനുള്ള ശേഷി
40 ടൺ ഭാരം
ടിക്കറ്റ് നിരക്ക്
യാത്രക്കാർക്ക് ₹10
സൈക്കിൾ ₹15
ബൈക്ക് ₹20
ഓട്ടോ (കാലി) ₹30
പെട്ടി ഓട്ടോ ₹40
കാർ (7 സീറ്റ്) ₹70
കാർ (5 സീറ്റ് വരെ) ₹60
എയ്സ് കാലി ₹80
എയ്സ് ലോഡ് ₹120
ടെമ്പോ ട്രാവലർ ₹110
വിദ്യാർത്ഥികൾക്ക്: സൗജന്യം
ജങ്കാർ സർവീസ് നിലച്ചതോടെ മൺറോത്തുരുത്തിൽ നിന്ന് കൊല്ലത്തേക്ക് കുണ്ടറ വഴി 25 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് പോയിരുന്നത്. ഇതിനാണിപ്പോൾ അറുതിയായത്.
മൺറോത്തുരുത്ത് നിവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |