കൊല്ലം: യു.എസ്.എയിലെ സ്റ്റാൻഡ്ഫോർഡ് സർവകലാശാലയും ശാസ്ത്രപ്രസാധകരായ എല്‍സ്വേയറും ചേർന്ന് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച, രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ പ്രൊഫസറും ഡീനും റിസർച്ചറുമായ ഡോ. സിന്ധു രവീന്ദ്രൻ ഇടം നേടുന്നത് ഇത് തുടർച്ചയായി അഞ്ചാം തവണ.
ബയോ ടെക്നോളജി, എൻവയോൺമെന്റൽ സയൻസ്, എനേബ്ലിംഗ് ആൻഡ് സ്ട്രാറ്റജിക് ടെക്നോളജി എന്നീ സബ് ഫീൽഡിൽ ആണ് ഡോക്ടർ സിന്ധു സ്ഥാനം പിടിച്ചത്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന് പകരം ജൈവ പ്ലാസ്റ്റിക്, അവയുടെ സെൽ കൾച്ചർ, ഡഗ് ഡെലിവറി ആപ്ലിക്കേഷൻ, കാർഷിക ഉപോത്പന്നങ്ങളിൽ നിന്ന് ജൈവ എത്തനോൾ നിർമ്മാണം, ഭക്ഷ്യ വ്യവസായ മാലിന്യങ്ങൾ നിന്നു മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയാണ് പ്രധാന ഗവേഷണ മേഖല.
നിരവധി അന്താരാഷ്ട്ര ഫെലോഷിപ്പുകളും അന്തർദേശീയ, ദേശീയ, സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. 7 അന്താരാഷ്ട്ര ജേണലുകളുടെ എഡിറ്റോറിയൽ ബോർഡ് മെമ്പറാണ്. കൊല്ലം മുണ്ടയ്ക്കൽ സിന്ധുവിൽ പരേതനായ പൊതുമരാമത്ത് എൻജിനീയർ രവീന്ദ്രന്റെയും ഊർമ്മിളയുടെയും മകളാണ്. എൻജിനീയറായ എസ്. രാമകൃഷ്ണന്റെ ഭാര്യയാണ്. ഏകമകൾ ആർ. ശാന്തിപ്രിയ കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗിൽ മൂന്നാം വർഷ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥിനിയാണ്. ശാന്തിഗിരി സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡ് മെമ്പറും എസ്.എസ്.ഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് എത്തിക്കൽ കമ്മിറ്റി ചെയർപേഴ്സണുമാണ് ഡോ. ആർ.സിന്ധു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |