കൊല്ലം: പുനലൂർ മുതൽ ചെങ്കോട്ട വരെ റെയിൽ പാത വൈദ്യുതീകരിക്കുന്നത്തിനുള്ള മണ്ണ് പരിശോധന ഇന്ന് ആരംഭിക്കും. അഞ്ച് കിലോമീറ്റർ ഇടവിട്ടാണ് പരിശോധന. മണ്ണിന്റെ ഉറപ്പ് പരിശോധിച്ച ശേഷമാകും പോസ്റ്റുകൾ സ്ഥാപിക്കാനുള്ള ഫൗണ്ടേഷന്റെ അളവ് നിശ്ചയിക്കുക.
സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള സ്ഥലവും കണ്ടെത്തും. റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ സർവേ നടത്തി രൂപരേഖ തയ്യാറാക്കിയിരുന്നു. ഏറെ സങ്കീർണത നിറഞ്ഞതാണ് പാതയിലെ വൈദ്യുതീകരണം. കല്ലടയാറിന് കുറുകെയുള്ള കല്ലട പാലം, 3 കണ്ണറ മുതൽ 10 കണ്ണറ വരെയുള്ള പാലങ്ങൾ, ഒരു കിലോമീറ്ററോളം ദൂരം വരുന്ന കോട്ടവാസൽ തുരങ്കം തുടങ്ങിയവയും വൈദ്യുതീകരണ ജോലിയിൽ ഉൾപ്പെടും.
ഇവിടെ നിർമ്മാണ സാമഗ്രികൾ എത്തിക്കുക വലിയ വെല്ലുവിളിയാണ്. അതേസമയം, കൊല്ലം - മുതൽ പുനലൂർ വരെ പാതയുടെ വൈദ്യുതീകരണ ജോലികൾ ഏതാണ്ട് പൂർത്തിയായി. മാർച്ച് 15ന് മുമ്പ് ജോലികൾ പൂർത്തിയാക്കണമെന്നാണ് റെയിൽവേ നൽകിയിരിക്കുന്ന നിർദേശം.
30ന് റെയിൽവേ കമ്മിഷണറുടെ പരിശോധനകൾ പൂർത്തിയാകുന്നതോടെ ഇലക്ട്രിക് ലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും.
കരാർ തുക ₹ 61.32 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |