കൊല്ലം: കല്ലുപാലത്തിന്റെ നിർമ്മാണം അനന്തമായി
നീളുന്നതിലൂടെ പ്രതിസന്ധിയിലായ വലിയൊരുവിഭാഗമുണ്ട്, വ്യാപാരികൾ.
പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതു മുതൽ ഇതിന്റെ ദുരിതം പേറുകയാണ് അവർ.വാഹനനിയന്ത്രണവും വേനൽക്കാലത്തെ പൊടിശല്യവും മഴയത്തെ ചെളിയും കാരണം ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ നോക്കാത്ത സ്ഥിതിയാണ്. ഇതോടെ നഗരത്തിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ ലക്ഷ്മി നടയിലെ കടകൾ ഒന്നൊന്നായി ഷട്ടറിട്ട് തുടങ്ങി.
നാലു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാലം പൂർത്തിയാകണമെങ്കിൽ
ഇനിയും കടമ്പകൾ പലത് കടക്കേണ്ടതുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇനി റോഡ് മണ്ണിട്ടുയർത്തി, പാർശ്വഭിത്തി കെട്ടേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞാൽ തന്നെ റോഡ് നന്നായി ഉറച്ച ശേഷമേ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയൂ. ചുരുക്കത്തിൽ, ഉടനെയൊന്നും റോഡ് തുറക്കുന്ന ലക്ഷണമില്ലെന്ന് അർത്ഥം.
നാല് വർഷം, പൂട്ടിയത് 37
വ്യാപാരസ്ഥാപനങ്ങൾ
റോഡിൽ ആളില്ലാതായതോടെ ഏതാണ്ട് 37 വ്യാപാര സ്ഥാപനങ്ങളാണ് നാല് വർഷം കൊണ്ട് അടച്ചു പൂട്ടിയത്. പൂട്ടുവീണ പല കടകളും ബലക്ഷയംകൊണ്ട് നിലംപൊത്താവുന്ന അവസ്ഥയിലാണ്. നാമമാത്രമായ കടകൾ മാത്രമാണ് ഇനി ബാക്കിയുളളത്. നിർമ്മാണ് നീളുന്നതിനാൽ അവരും അടച്ചു പൂട്ടലിന്റെ വക്കലിലാണ്. റോഡിന്റെ പകുതി ഭാഗത്തു കൂടി വാഹന ഗതാഗതം അനുവദിച്ചിരുന്ന സമയത്ത് ഈ റോഡിലൂടെ പാലം കയറാതെ പളളിത്തോട്ടത്ത് എത്താൻ കഴിയുമായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് കുറച്ചു പേർ ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിയിരുന്നു. റോഡ് പൂർണമായി അടച്ചതോടെ വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലായി. ഉത്സവകാലമായതിനാൽ നല്ല കച്ചവടം നടക്കേണ്ട സമയമാണ്. എന്നാൽ,
ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അനാസ്ഥ കാരണം ഉളള കഞ്ഞിയിൽ പാറ്റ വീണ അവസ്ഥയിലാണ്.
................................................
ലക്ഷ്മി നടയിൽ നിന്നുളള രണ്ടു വരി ഗതാഗതവും നിയന്ത്രിച്ചത് കൂടുതൽ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഒരു വരി വാഹന യാത്ര അനുവദിക്കണം. ജനങ്ങൾക്കും വ്യാപാരികൾക്കും അത് വലിയ ആശ്വാസമായിരിക്കും
വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |